ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ ഗ്രാമം

 “വേണം മറ്റൊരു കേരളം” എന്ന പേരിൽ അതിവിപുലമായ ഒരു ജനകീയ വിദ്യാഭ്യാസ പരിപാടിക്ക് കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം നൽകിയിരിക്കുകയാണ്. കേരളത്തിൽ പ്രചാരത്തിലുള്ള വികസനവും വികസന പരിപാടികളും കൊണ്ട് ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ പരിഹരിക്കാനാവുന്നില്ല. ഇവിടുത്തെ പ്രധാന പ്രശ്നങ്ങളായ ഉല്പാദന മുരടിപ്പ്, സാംസ്കാരിക രംഗത്തെ അപചയം, മാഫിയാവൽകരണം, സമ്പന്നരുടെ മാത്രം കുത്തകയാകുന്ന വിദ്യാഭ്യാസം, തൊഴിലില്ലായ്മ, പ്രകൃതിവിഭവങ്ങളുടെ ധൂർത്ത് എന്നിവയൊക്കെ കൂടിവരികയാണ്. വിവിധ കാരണങ്ങളാൽ ജീവിത സംഘർഷങ്ങളും വർദ്ധിക്കുന്നു. കേരളത്തിലെ മണ്ണൂം മലയാളിയുടെ സംസ്കാരവും നശിച്ചുകൊണ്ടിരിക്കുകയാണ്                                                                                                    കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമല്ലാതെയായിരിക്കുന്നു. വീ‍ട്ടിലും വഴിയിലും ബസ്സിലും ട്രെയ്നിലും അവൾ ആക്രമിക്കപ്പെടുന്നു. മദ്യത്തിന്റെ ദുസ്വാധീനം സകലമേഖലകളിലും വൻ നാശം വിതക്കുന്നു. ഈ അനീതിയെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ    നേതൃത്വത്തിൽ ഓച്ചിറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ 2012 ഒക്ടോബർ 6,7 തീയതികളിൽ നമ്മുടെ കുടുംബത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള വിപുലമായ പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒരു സർവേ നടത്തുന്നതും തുടർന്ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതുമാണ്.                                                                

കൂടംകുളം സമരത്തിന് പരിഷത്തിന്റെ ഐക്യദാർഡ്യം



കൂടംകുളം ആണവ പദ്ധതി ഉപേക്ഷിക്കുക, ആണവവിമുക്ത ഭാരതത്തിനായി പോരാടുക എന്ന ആഹ്വാനവുമായി കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള കൂടംകുളം ഐക്യദാർഡ്യ പ്രചരണജാഥയ്ക്ക്  ഓച്ചിറയിൽ സ്വീകരണം നൽകി. ജാഥാക്യാപ്റ്റൻ പ്രൊഫ: പി.കെ.രവീന്ദ്രനും പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണനും സംസാരിച്ചു.                                                                                        ആണവ നിലയത്തിനെതിരായി സമരം ചെയ്യുന്ന തമിഴ്‌നാട്ടിലെ ജനതയ്ക്ക് ഐക്യദാര്‍ഖ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജാഥ സപ്തംബര്‍ 24 വൈകുന്നേരം 4 മണിക്ക് പെരിങ്ങോത്ത് നിന്നും ആരംഭിച്ചു. നമുക്കെല്ലവര്‍ക്കും വേണ്ടിയാണ് കൂടംകുളത്തുകാര്‍  സമരം ചെയ്യുന്നതെന്നും അതിനാല്‍ അവരുടെ സമരത്തെ വിജയിപ്പിക്കാന്‍ കേരളീയര്‍ക്കുകൂടി ബാധ്യത ഉണ്ടെന്നും പ്രശസ്ത  പരിസ്ഥിതി ശാസ്ത്രജ്ഞനും സാങ്കേതിക വിദഗ്ധനുമായ ഡോ.എ അച്യുതന്‍ ജാഥ ഉത്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു .ഇന്ത്യക്ക് ആണവ  വൈദ്യതി വേണ്ടെന്നു വെച്ചാലും വികസനം ഇല്ലാതാകുന്നില്ല. ലോകതെല്ലാം ആണവ    നിലയങ്ങള്‍ അടച്ചു പൂട്ടിക്കൊന്റിരിക്കുകയാണ്. ഇന്ത്യയില്‍ കൂടം കുലതും ജൈതാപൂരിലും സമരം നടത്തുന്ന സാധാരണ ജനങ്ങളെ അടിച്ചമര്‍ത്തിയും ആണവ നിലയം സ്ഥാപിക്കും എന്നാനു സര്‍ക്കാര്‍ പറയുന്നത്. ഈ സമരങ്ങളോടു ജനകീയ ഐക്യം പ്രഖ്യാപിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണം. അദ്ദേഹം ആവശ്യപ്പെട്ടു. ആണവ നിലയങ്ങല്ക് ചെലവഴിക്കുന്ന തുക സൌരോര്‍ജ  വികസനത്തിന്‌ ഉപയോഗിക്കണം. ഇന്നത്തെ സര്‍ക്കാര്‍ നയം ലോക ആണവ ലോബിക്ക് വേണ്ടിയുള്ളതാണ്. നിലവിലുള്ള ആണവ നിലയങ്ങള്‍ ക്രമേണ അടച്ചു പൂട്ടണം. കൂടം കുളം നിലയം പൂര്‍ത്തിയായെങ്കിലും കമ്മീഷന്‍ ചെയ്യാതെ ഉപേക്ഷിക്കണം. ആണവ നിലയങ്ങള്‍ ഇല്ലെങ്കിലും ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ തത്കാലത്തേക്ക് താപ നിലയങ്ങളുടെ ശേഷി  12 ശതമാനം വരെ വര്‍ദ്ധിപ്പിച്ചാല്‍ മതി. അതോടൊപ്പം സൌരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുകയും വേണം.                                                                                                                        വിവിധ ജില്ലകളിലെ 30 ഓളം കേന്ദ്രത്തിലെ സ്വീകരണത്തിന് ശേഷം ജാഥ 28 ന് കൂടംകുളത്ത് സമാപിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ പ്രഭാഷണം, സംവാദം, ലഘുലേഖ പ്രചരണം തുടങ്ങിയവ സംഘടിപ്പിക്കുന്നു.
 എ. ഐ. പി. എസ്. എന്‍. ജനറല്‍ സെക്രട്ടറി ടി. ഗംഗാധരന്‍, പരിഷത്ത് കേന്ദ്ര നിര്‍വ്വാഹക സമിതി അംഗങ്ങളായ  വി. വിനോദ്, വി. വി. ശ്രീനിവാസന്‍, പി. വി. ദിവാകരന്‍, ടി. വി. നാരായണന്‍, എ. എം. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ജാഥയില്‍ അംഗങ്ങളാണ്.

2012, സെപ്റ്റംബർ 11, ചൊവ്വാഴ്ച

എമർജിംഗ് കേരള പദ്ധതി ഉപേക്ഷിക്കുക






    കേരളത്തെ ആഗോള ഭുമാഫിയയ്ക്ക് തീറെഴുതാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രകൃതിയേയും പരിസ്ഥിതിയെയും സംസ്കാരത്തെയും വിഷലിപ്തമാക്കുന്ന, സ്വകാര്യവത്കരണ നടപടികളിലൂടെ കേരളത്തെ വില്പനക്കായി ലേലം ചെയ്യുന്ന എമർജിംഗ് കേരള പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11-09-2012 ന്  ഓച്ചിറ ഠൌണിൽ  പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം പരിഷത്ത് ജില്ലാകമ്മിറ്റി അംഗം ശ്രീ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.അനിൽ അധ്യക്ഷനായിരുന്നു. എസ്.ശ്രീകുമാർ സ്വാഗതവും വി.വിനോദ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് ശോഭനാസത്യൻ, ബി.ശ്രീദേവി, വി.ചന്ദ്രശേഖരൻ, സുരേഷ്ബാബു, ഓച്ചിറ മുരളീധരൻ നായർ, രാഹുൽ‌രാജ്, മാധവൻ‌കുട്ടി എന്നിവർ നേതൃത്വം നൽകി.