ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

2012, ജനുവരി 22, ഞായറാഴ്‌ച

വേണം മറ്റൊരു കേരളം: പദയാത്ര - ചിത്രങ്ങള്‍




 വവ്വാക്കാവ് കേന്ദ്രം ഓഫീസില്‍ വിശ്വമാനവന്‍ പണിപ്പുര ആയിമാറിയപ്പോള്‍







വേണം മറ്റൊരു കേരളം - പദയാത്ര ചിത്രങ്ങളിലൂടെ- ഓച്ചിറ മേഖല

വിശ്വമാനവന്റെ  പണിപ്പുരയില്‍... നന്ദകുമാര്‍, വിപിന്‍, വിഷ്ണു, മനോജ് തുടങ്ങിയവര്‍.










ഓച്ചിറ  കേന്ദ്രത്തില്‍ തെരുവ് നാടകം അവതരിപ്പിക്ക്കുന്നു










2012, ജനുവരി 19, വ്യാഴാഴ്‌ച

വേണം മറ്റൊരു കേരളം: പദയാത്രയ്ക്ക് വരവേല്പ്

       “വേണം മറ്റൊരു കേരളം” എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന പദയാത്ര ജനുവരി 22ന് ഓച്ചിറ മേഖലയില്‍ എത്തിച്ചേരുകയാണ്.
       കേരളത്തിന്റെ വികസന പാദ നിരീക്ഷിച്ചാല്‍ ആപത്കരമായ ചില പ്രവണതകളാണ് വെളിപ്പെടുന്നത്. സമൃദ്ധിയുടെ ധാരാളിത്തം ഗ്രാമ-നഗര ഭേദമന്യേ എവിടെയും ദൃശ്യമാണ്. ആഗോളവത്കരണ നയങ്ങള്‍ നമ്മുടെ സാമൂഹിക - സാമ്പത്തിക - പാരിസ്ഥിതിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്നു. നവോത്ഥാനത്തിന്റെ തേരിലേറി കേരളം ആര്‍ജ്ജിച്ച സാമൂഹിക നന്മകള്‍ ഒന്നൊന്നായി കരിച്ചുകളയുന്നത് തിരിച്ചറിയാതെ ആലസ്യത്തില്‍ ആണ്ടിരിക്കുകയാണ് നാം.
      മുതലാളിത്ത വികസനത്തിന്റെ ധാരാളിത്തവും ഉപഭോഗപരതയും ജനതയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍, മറുവശത്ത് പാരിസ്ഥിതിക തകര്‍ച്ച,  ഭക്‍ഷ്യോത്പാദനത്തിലെ കുറവ്, കുടിവെള്ള ദൌര്‍ലഭ്യം, യുക്തിബോധത്തില്‍ നിന്നുള്ള പിന്മടക്കം,  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം, മദ്യം-സ്വര്‍ണം എന്നിവയോടുള്ള ഭ്രാന്തമായ ആര്‍ത്തി തുടങ്ങിയവ കേരള ജനതയെ വലിയ നാശത്തിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരിഷത്ത് “വേണം മറ്റൊരു കേരളം” എന്ന മുദ്രാവാക്യം മുന്നോട്ട് വയ്ക്കുന്നത്.
       ഈ കാമ്പയിന്റെ ഭാഗമായി കേരളത്തിലെ 136 മേഖലകളില്‍ വിവിധ വിഷയങ്ങളില്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജനസമക്ഷം അവതരിപ്പിക്കുകയും 12-ആം പഞ്ചവത്സര പദ്ധതികള്‍ക്കുള്ള ദിശാസൂചക രേഖ സമര്‍പ്പിക്കുകയുമാണ്. പഠനപരിപാടിയുടെ ഭാഗമായി ഓച്ചിറ മേഖല “ജന്റര്‍” എന്ന വിഷയത്തെക്കുറിച്ചാണ് പഠനം നടത്തുന്നത്.
       ഇന്നത്തെ കേരളത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച് പുതിയ ഒരു കേരളം കെട്ടിപ്പടുക്കുക എന്ന സന്ദേശമുയര്‍ത്തി പരിഷത്ത് മുന്‍ പ്രസിഡന്റ്റ് പ്രൊഫ: ടി.പി.കുഞ്ഞിക്കണ്ണന്‍ ക്യാപ്റ്റനായുള്ള തെക്കന്‍ മേഖലാ ജാഥ ജനുവരി 22ന് പകല്‍ 3ന് വവ്വാക്കാവിലും 5ന് ഓച്ചിറയിലും എത്തിച്ചേരും. പദയാത്ര സ്വീകരണവും അനുബന്ധ പരിപാടികളും വിജയിപ്പിക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

2012, ജനുവരി 14, ശനിയാഴ്‌ച

വേണം മറ്റൊരു കേരളം: പദയാത്ര ഉത്ഘാടനം





ഏറെ പുകഴ്ത്തപ്പെട്ട കേരളവികസന മാതൃകയുടെ പൊതു പന്ഥാവില്നിന്ന് കേരളം വഴിമാറി സഞ്ചരിക്കാന്തുടങ്ങിയിട്ട് കാലം കുറെയായി. കേരള വികസനമാതൃകയാകട്ടെ ഉയര്ന്ന രാഷ്ട്രീയ പ്രബുദ്ധതയാലും കൂട്ടായ്മയുടെ ശക്തിയാലും നയിക്കപ്പെട്ട ഒന്നായിരുന്നു.ജാതി മത വിഭജനങ്ങള്ക്കുമപ്പുറം എല്ലാ മനുഷ്യര്ക്കും ഒത്തുചേരുവാനുള്ള പൊതു ഇടവും അത് സൃഷ്ടിച്ചിരുന്നു. രംഗവേദിയിലേക്ക് ആര്ത്തലച്ചു വന്ന ആഗോളവല്ക്കരണ നയങ്ങള്സാമ്പത്തികമായി മാത്രമല്ല; സാംസ്കാരികമായും രാഷ്ട്രീയമായും കേരളവികസനത്തെ ഉലച്ചു കളയുകയുണ്ടായി.
ഇംഗ്ലീഷ് മീഡിയം വിദ്യാലയം മുതല്ഷോപ്പിംഗ് മാളുവരെയുള്ള ലാഭാധിഷ്ഠിത വികസന സങ്കേതങ്ങള്കേരളത്തില്സര്വ്വാധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. പരിസ്ഥിതിത്തകര്ച്ച, മലിനീകരണം. തൊഴില്‍, സുരക്ഷയില്ലായ്മ, സാംസ്കാരിക പ്രശ്നങ്ങള്‍, മനുഷ്യാവകാശലംഘനങ്ങള്‍, അഴിമതി, കവര്ച്ചകള്‍, മദ്യാസക്തി, ഉപഭോഗപരത എന്നിവയെല്ലാമാണ് ഇതിന്റെ ഫലങ്ങള്‍. കേരളം മാറണം മറ്റൊരു കേരളം വേണം മാറ്റത്തിനായുള്ള എല്ലാവഴികളും അടഞ്ഞ് പോയിട്ടില്ല.
അധികാര വികേന്ദ്രീകരണത്തെ വികേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥയിലേക്ക് വളര്ത്തിക്കൊണ്ട്,ലഭ്യമായ ഓരോ ഇഞ്ച് ഭൂമിയേയും കൃഷിയോഗ്യമാക്കിക്കൊണ്ടും, ശാസ്ത്രീയമായ മണ്ണ് ജല പരിപാലനത്തിലൂടെയും, മാലിന്യസംസ്കരണത്തിലൂടെയും സാംസ്കാരിക കൂട്ടായ്മകളിലൂടെയും ആരോഗ്യകരമായ സ്ത്രീപുരുഷബന്ധത്തിലൂടെയും യുക്തിബോധവും ശാസ്ത്രബോധവും വളര്ത്തുന്നതിലൂടെയും സര്വ്വോപരി മാനുഷ്യാദ്ധ്വാനത്തിന്റെ മഹത്വം ഉയര്ത്തിപ്പിടിച്ചു കൊണ്ടും ഒരു പുതിയ കേരള സൃഷ്ടിക്കുള്ള പുതുവഴികള്തുറക്കാവുന്നതാണ്.
ഒരു ചെറു സംഘം ആളുകള്ക്ക് മാത്രമായി ചെയ്യാവുന്ന ഒന്നല്ല ഇത്. മാറ്റം സാദ്ധ്യമാണ് എന്ന പൊതു ബോധം കേരളത്തില്പാകിവളര്ത്തുകയെന്നതാണ് ഇതിന്റെ ആദ്യപടി. ലക്ഷ്യം മുന്നിര്ത്തിയാണ് വേണം മറ്റൊരു കേരളം എന്ന കാമ്പെയ്ന്പരിഷത്ത് ആരംഭിച്ചിരിക്കുന്നത്.
വലിയ കാമ്പെയ്നിന്റെയും ആശയ രൂപവല്ക്കരണത്തിന്റെയും പ്രയാണത്തിനായി സംസ്ഥാനമെട്ടാകെ രണ്ട് കാല്നടജാഥകള്രക്തസാക്ഷി ദിനമായ ജനുവരി 30ന് ആലുവായില്സംഗമിച്ച് സമാപിക്കും. ജാഥയുടെ പ്രയാണത്തിനും മറ്റ് പ്രചാരണപരിപാടികള്ക്കും താങ്കളുടെ സഹായസഹകരണങ്ങള്അഭ്യര്ത്ഥിക്കുന്നു