ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച

സംസ്ഥാന സമ്മേളനം സമാപിച്ചു.


ഐ.ആര്‍.ടി.സി : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 48 – ആം സംസ്ഥാന വാര്‍ഷികം കെ.ടി രാധാകൃഷ്ണനെ പ്രസിഡന്റായും ടി.പി ശ്രീശങ്കറെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പാലക്കാട് ഐ.ആര്‍.ടി.സി യില്‍ 2011 ഫെബ്രുവരി 25 മുതലല്‍ 27വരെ നടന്ന വാര്‍ഷികത്തില്‍ മറ്റു ഭാരവാഹികളായി ടി. കെ മീരാഭായി, ടി.കെ ദേവരാജന്‍ (വൈ:പ്രസിഡന്റുമാര്‍) ജി. രാജശേഖരന്‍, വി.വി ശ്രീനിവാസന്‍, കെ. വി സാബു (സെക്രട്ടറിമാര്‍) പി.വി വിനോദ് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ വിഷയ സമിതി കണ്‍വീനര്‍മാരായി ടി. രാധാമണി (ജെന്റര്‍), പി.വി സന്തോഷ് (വിദ്യാഭ്യാസം), വി. ഹരിലാല്‍ (പരിസരം), സി.പി സുരേഷ് ബാബു (ആരോഗ്യം) എന്നിവരെ തെരഞ്ഞെടുത്തു. പ്രസിദ്ധീകരണ സമിതി കണ്‍വീനറായി വി.വിനോദിനെയും മാസികകളുടെ എഡിറ്റര്‍മാരായി ഡോ. ആര്‍.വി.ജി മേനോന്‍ (ശാസ്ത്രഗതി), പ്രൊഫ. കെ. പാപ്പൂട്ടി (ശാസ്ത്രകേരളം), കെ.ബി ജനാര്‍ദ്ദനന്‍ (യുറീക്ക) എന്നിവരെയും മാസിക മാനേജിംഗ് എഡിറ്ററായി കെ. രാധനേയും തെരഞ്ഞെടുത്തു.
ഫെബ്രുവരി 25,26,27 തീയതികളിലായി നടന്ന സമ്മേളനം ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുന്‍ െചയര്‍മാന്‍ ഡോ.സി.ജി.രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ;രസതന്ത്രം പ്രചോദനവും പ്രലോഭനവും‘ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ശാസ്ത്രത്തിലും ൈവജ്ഞാനിക ശാഖകളിലും പുതിയ അറിവിന്റെ മേഖലകള്‍ വികസിക്കുന്തോറും മനുഷ്യന്റ വിവേകം കുറഞ്ഞു വരുന്ന അവസ്ഥയാണ് സമകാലിക ലോകം നേരിടുന്ന വലിയ പ്രതിസന്ധിെയന്നും ഇതു മറികടക്കാനുള്ള ബോധപൂര്‍വ്വമായ ഇടെപടലുകള്‍ എല്ലാ തലങ്ങളിലും നടക്കേണ്ടതുണ്ട്. വിവര സാങ്കേതിക വിദ്യയും ജനിതക സാങ്കേതിക വിദ്യയും നാനോ സാങ്കേതിക വിദ്യയും ലോകത്തെ മാറ്റിമറിക്കുന്ന സാങ്കേതിക വിദ്യകളാണ്. ഇവയിലുള്‍പ്പെടെ മിക്കവാറും എല്ലാ ശാസ്ത്ര സാങ്കേതിക മേഖലകളിലും മൌലികമായ സംഭാവനകള്‍ നല്‍കുന്ന ശാസ്ത്ര ശാഖയാണ് രസതന്ത്രം. രസതന്ത്രത്തിന്റെ നിരവധി പുതിയ ശാഖകള്‍ രൂപം കൊണ്ടിട്ടുണ്ട്. ഈ വളര്‍ച്ചകള്‍ ഭാവിയിലെ മനുഷ്യ ജീവിതത്തെ മാറ്റിമറിക്കാന്‍ പര്യാപ്തമാണ്. ഹൈഡ്രജന്‍ ഭാവിയിലെ ഇന്ധനമായി മാറുന്നതോടെ പുകക്കുഴലുകള്‍ നീരാവിക്കഴുലുകളുമായി മാറുകയും മലിനീകരണം ഒഴിവാകുകയും ചെയ്യും. നാനോടെക്നോളജി വളരുന്നതോടെ കൈയില്‍ എടുത്തു പൊക്കാന്‍ കഴിയുന്ന കുറഞ്ഞ ഭാരവും ഇന്നത്തെ വാഹനങ്ങളുടെ പല മടങ്ങ് ഉറപ്പുള്ള വാഹനങ്ങള്‍ വരും. അവയെ ഡ്രൈവറില്ലാതെ റോബോട്ടുകള്‍ നിയന്ത്രിക്കുന്നതോടെ ഇന്നത്തെ രൂപത്തിലുള്ള റോഡപകടങ്ങള്‍ പഴങ്കഥയാവും. ബയോ ടെക്നോളി വളരുന്നതോടെ പലവിധ മാറ്റങ്ങളും വരുന്നുണ്ട്. കോഴിയിറച്ചി കഴിക്കുന്നവര്‍ കോഴിയെ കൊല്ലാതെ, വിത്തു കോശ സാങ്കേതിക വിദ്യയിലൂടെ കോഴിയുടെ ഇഷ്ടമുള്ള ശരീര ഭാഗങ്ങള്‍ വളര്‍ത്തിയെടുത്ത് കഴിക്കാന്‍ പറ്റുന്ന അവസ്ഥയും അല്ലെങ്കില്‍ ബീഫിന്റെ രുചിയുള്ള തക്കാളിപോലെ മിശ്രിത വസ്തുക്കള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിവുള്ള അവസ്ഥയും ഉണ്ടാകും.
കേരള വികസനത്തിന്റെ രണ്ടാം തലമുറ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഡോ.കെ.പി.കണ്ണന്‍ പ്രബന്ധമവതരിപ്പിച്ചു. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് സമ്മേളനത്തെ അഭിവാദ്യം ചെയ്തു.                                                                                     ( പരിഷത്ത് തിരുവനന്തപുരം ജില്ലാ ബ്ലോഗില്‍ നിന്ന്) 

പുതു കേരളത്തിനായി അണിചേരുക: പരിഷത്ത്








പാലക്കാട്: പുതിയ കേരളത്തിന്റെ നിര്‍മിതിക്കായുള്ള പോരാട്ടത്തില്‍ പങ്കാളികളാകണമെന്ന ആഹ്വാനത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് 48-ാം സംസ്ഥാനസമ്മേളനം സമാപിച്ചു. ജനാധിപത്യം, മതനിരപേക്ഷത, ലിംഗനീതി, ശാസ്ത്രബോധം തുടങ്ങിയ മൂല്യങ്ങളിലുണ്ടാകുന്ന അപചയങ്ങള്‍ പ്രതിരോധിക്കണം. മലയാളഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേരളം പ്രക്ഷോഭങ്ങളിലൂടെ നേടിയ നേട്ടങ്ങള്‍ ഛിദ്രശക്തികളും ഭൂ-മദ്യ മാഫിയകളും ചേര്‍ന്ന് അട്ടിമറിക്കുകയാണ്. കമ്പോളയുക്തിയില്‍ ഊന്നുന്ന മധ്യവര്‍ഗ താല്‍പ്പര്യങ്ങളാണ് കേരളത്തില്‍ വളര്‍ന്നുവരുന്നത്. ഇവയ്ക്കിടയില്‍ നമ്മുടെ സംസ്കാരവും മലയാളവും നഷ്ടപ്പെടുന്നത് നാം തിരിച്ചറിയണം. ഇത്തരം പ്രവണതകളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സമ്മേളനം രൂപം നല്‍കി. അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ നൂറാം വാര്‍ഷികദിനമായ മാര്‍ച്ച് എട്ടിന് സംസ്ഥാനത്തെ 140 കേന്ദ്രങ്ങളില്‍ സമതാ സര്‍ഗസായാഹ്നങ്ങള്‍ സംഘടിപ്പിക്കുമെന്ന് പരിഷത്ത് ജനറല്‍ സെക്രട്ടറി ടി പി ശ്രീശങ്കര്‍, പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴിന് മദ്യാസക്തിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. അന്താരാഷ്ട്ര രസതന്ത്ര-വന വര്‍ഷാചരണത്തോടനുബന്ധിച്ച് ഗ്രാമതലങ്ങളില്‍ ശാസ്ത്ര ക്ളാസുകളും ജൈവവൈവിധ്യസംരക്ഷണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. മാതൃഭാഷ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പയിന്റെ ഭാഗമായി മലയാളശൈലി മാര്‍ഗരേഖ തയ്യാറാക്കും. മലയാള മഹാസമ്മേളനം സംഘടിപ്പിച്ച് രേഖ പ്രകാശനം ചെയ്യും. ജനകീയാരോഗ്യനയം രൂപീകരിക്കുന്നതിന് ആരംഭിച്ച ജനകീയാരോഗ്യകമീഷന്‍ പ്രവര്‍ത്തനം ജൂണില്‍ പൂര്‍ത്തിയാക്കുമെന്നും പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു. ആര്‍ വി ജി മേനോന്‍, കാവുമ്പായി ബാലകൃഷ്ണന്‍, ടി പി കുഞ്ഞിക്കണ്ണന്‍, കെ ശ്രീധരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 


(ജനശക്തി ന്യൂസില്‍ നിന്ന് )

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ഓച്ചിറ മേഖലാ വാര്‍ഷികം സമാപിച്ചു

                   കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്    ഓച്ചിറ മേഖലാ വാര്‍ഷികം വവ്വാക്കാവ് ഗവണ്‍മെന്റ്  എല്‍.പി.സ്കൂളില്‍ വച്ച് നടന്നു. മേഖലാ സെക്രട്ടറി ആയി സി.ആര്‍.ലാലിനെയും  പ്രസിഡണ്ട്‌    ആയി എം.അനിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.